തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും റെയ്ഡിലൂടെ പിടിച്ചെടുത്ത 57 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്തണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.

സഭാ വക്താവിൻ്റെ കാറിൻ്റെ ഡിക്കിയിൽ നിന്നും പണം പിടിച്ചെടുത്തു എന്ന നിലയിൽ മാധ്യമങ്ങൾ വാർത്ത നൽകിക്കൊണ്ടിരിക്കുകയാണ്. ഒരു ക്രിസ്തീയസഭയുടെ ആസ്ഥാനത്ത് നിന്നും കള്ളപ്പണം കണ്ടെത്തി എന്നു പറയുന്നത് വളരെ നിന്ദ്യമായ പ്രവർത്തിയാണ്. സഭയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്ക് കളങ്കമേത്പിക്കുന്ന നിലയിൽ ഉള്ള സംഭവം ആണ് നടന്നിരിക്കുന്നത്. വിശ്വാസി സമൂഹത്തിൻ്റെ ആശങ്ക അകറ്റുവാൻ നേതൃത്വം തയ്യാറാകണമെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ സഭ നേതൃത്വം നടപടിയെടുക്കണമെന്നും ഫോറം ആവശ്യപെട്ടു.