ന്യൂ ഡെൽഹി :ഇതിഹാസ താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതെന്ന് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ അമിതാഭ് ബച്ചൻ ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് എന്നിവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു എന്ന് ANI റിപ്പോർട്ടിൽ പറയുന്നു.77 കാരനായ താരം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പതിവ് പരിശോധനയ്ക്കായി പോയിരുന്നു, എന്നാൽ രണ്ട് ദിവസം ആശുപത്രിയിൽ തുടർന്നിട്ട് വെള്ളിയാഴ്ച വൈകിയാണ് ഡിസ്ചാർജ് ചെയ്തത്. കരൾ അസുഖത്തെ തുടർന്ന് മിസ്റ്റർ ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തന്റെ കരളിന്റെ 25 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും 20 വർഷം മുമ്പ് മോശം രക്തം സ്വീകരിച്ച ശേഷമാണ് ബാക്കിയുള്ള കരൾ കേടായതെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1983 ൽ പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ബച്ചന് രക്തം സ്വീകരിക്കേണ്ടി വന്നത്.