ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങുന്ന ബൈ ബായ്ക്ക പദ്ധതി നവംബര്‍ 30ന് ആരംഭിക്കും.

ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെയെടുക്കുന്നത്. ഇതിനായി 13,000 കോടിയോളം രൂപമുടക്കിയാണ് 36 വര്‍ഷത്തെ കമ്പനി ചരിത്രത്തിലാദ്യമായി ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്.

കമ്പനിയുടെ സ്ഥാപകരായ ചിലരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നുവരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു കൂടുതലായുള്ള മൂലധനം ഓഹരി ഉടമകള്‍ക്ക് തിരിച്ചുനല്‍കുകയെന്നത്. ഇതിന്റെ ഭാഗമായാണ് ബൈ ബായ്ക്ക പദ്ധതി നടപപ്ിലാക്കുന്നത്. ഡിസംബര്‍ 14ന് അവസാനിക്കും.