സഹാറന്‍പുര്‍:ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റുമരിച്ചു.ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനിയും സഹോദരനുമാണ് കൊല്ലപ്പെട്ടത്.സഹാറന്‍പുരിലെ മാധവ്നഗറിലായിരുന്നു സംഭവം .ആക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വെടിവെച്ചത്.സഹോദരന്‍ സംഭവസ്ഥലത്തുവെച്ചും ആശിഷ് ജന്‍വാനി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി ഇവര്‍ വഴക്കുണ്ടാക്കിയിരുന്നെന്നും ഇതാവാം കൊലപാതകത്തിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ അനധികൃത മദ്യവ്യാപാരത്തെ കുറിച്ച് വാര്‍ത്ത നല്‍കിയതിന് നേരത്തേതന്നെ മാഫിയകളില്‍ നിന്ന് ജന്‍വാനിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇതേക്കുറിച്ച് പല തവണ പരാതി നല്‍കിയെങ്കിലും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും
ജന്‍വാനിയുടെ ബന്ധുക്കള്‍ പറയുന്നു.കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജന്‍വാനി.ഗര്‍ഭിണിയായ ഭാര്യയും അമ്മയുമാണ് ജന്‍ വാനിക്കുള്ളത്.
പ്രദേശത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ നിരിവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.