കൊച്ചി:നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ രക്ത സാമ്പിളുകള്‍ ഇന്നു വീണ്ടും പരിശോധിക്കും.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയിലെ വിദഗ്ധ സംഘമാണ് വീണ്ടും രക്തവും ശ്രവങ്ങളും പരിശോധിക്കുന്നത്.യുവാവിന്റെ ശരീരത്തിലെ വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയാനാണ് പരിശോധന നടത്തുന്നത്.യുവാവുമായി നേരിട്ട് ഇടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.പനി പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലെങ്കിലും ഭക്ഷണം സ്വന്തമായി കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.അമ്മയുമായി സംസാരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പ് നടത്തിയ രക്ത പരിശോധനയില്‍ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്.