മുംബൈ:മീടൂ കാമ്പയിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ആരോപണങ്ങളുണ്ടായിരിക്കുന്നത് ബോളിവുഡ് സിനിമാലോകത്തുനിന്നുമാണ്.മീടൂ വെളിപ്പെടുത്തലുകളെ പിന്‍തുണച്ചുകൊണ്ട് പ്രമുഖ താരങ്ങള്‍ പോലും നിലകൊള്ളുമ്പോള്‍ ‘മീ ടു’ ക്യംപെയ്നെതിരെ സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ രംഗത്തെത്തിയിരിക്കുകയാണ്.ബോളിവുഡില്‍ പീഡനങ്ങള്‍ ഇല്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നുമാണ് ശില്‍പ ഷിന്‍ഡെയുടെ ആരോപണം.
ഇത് അസംബന്ധമാണ്.ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശമായ അനുഭവം നേരിട്ടപ്പോള്‍ പ്രതികരിക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ല.ലൈംഗിക അതിക്രമം നേരിട്ട സമയത്ത് പ്രതികരിക്കുന്നതിന് ചങ്കുറപ്പ് വേണമെന്നും ശില്‍പ ഷിന്‍ഡെ പറഞ്ഞു.
സ്ത്രീകള്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. ബോളിവുഡിലുള്ളവരെല്ലാം മോശം ആളുകളല്ല. ഇതെല്ലാം ഒരാള്‍ നിങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അത്‌
നിങ്ങളുടെ ഭാഗത്തു നിന്നുള്ള സമീപനം  എന്താണ് എന്നതിനനുസരിച്ചിരിക്കുമെന്നും ഷിന്‍ഡെ പറയുന്നു. ബോളിവുഡ് സിനിമ മേഖലയില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം പരസ്പര സമ്മതത്തോടെയാണ് നടക്കുന്നത്. അതിനോട് താല്പര്യമില്ലെങ്കില്‍ അതില്‍ നിന്ന് മാറി നിന്നൂടായിരുന്നോ? എന്നും ശില്‍പ ഷിന്‍ഡെ ചോദിച്ചു.