ന്യൂഡല്‍ഹി:2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് യു.എസ് ഹാക്കര്‍.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (യൂറോപ്പ്) ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍. യുപി, മഹാരാഷ്ട്രാ,ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍.2014 ലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന വി എസ് സമ്പത്തിനും ഇക്കാര്യമറിയാം. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും ഇത് വെളിപ്പെടുത്താനിരിക്കെയാണ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഹാക്കര്‍ വ്യക്തമാക്കുന്നു.ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് മുഖം മറച്ചായിരുന്നു ഹാക്കര്‍ വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കര്‍ വ്യക്തമാക്കുകയും ചെയ്തു.പല രാഷ്ട്രീയ പാര്‍ടികളും വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താനായി സമീപിച്ചിട്ടുണ്ടെന്നു പറഞ്ഞ ഹാക്കര്‍ ഇതിനായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍ പലവട്ടം തന്നെ സമീപിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ ക്ഷണിതാവായി പങ്കെടുത്തിരുന്നു.