തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്നു മറഡോണ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു .രണ്ടാഴ്ച മുൻപാണ് അദ്ദേഹം ആശുപത്രി വിട്ടത് .ഇന്നലെ രാത്രി ‘നല്ല സുഖം തോന്നുന്നില്ല ,ഉറങ്ങാൻ പോകുന്നു’ എന്ന് അനന്തരവനോട് പറഞ്ഞ ശേഷം ഉറങ്ങാൻ കിടന്ന മറഡോണ രാത്രി മരണത്തിനു കീഴടങ്ങി .ഹൃദയാഘാതമാണ് മരണത്തിനു കാരണം .


കാൽപ്പന്തു കളിയെ ഭാവനസമ്പന്നതകൊണ്ടും അത്യസാധാരണമായ പന്തടക്കം കൊണ്ടും ലോകമാകെ ആരാധകരെ സൃഷ്‌ടിച്ച അർജന്റീനയുടെ ഇതിഹാസതാരം ഡീഗോ മറഡോണ (60 ) അന്തരിച്ചു .

ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ അർജന്റീനയുടെ നായകനായി അവരെ ലോകകപ്പിൽ നയിച്ച മറഡോണയുടെ വ്യക്തിഗത പ്രകടനം ലോകത്തെ ഏറ്റവും മികച്ചതായി ഇന്നും വിലയിരുത്തപ്പെടുന്നു .ടൂർണമെന്റിലുടനീളം അത്യസാധാരണമായ കളിമികവ് പുറത്തെടുത്ത മറഡോണ ലോകകപ്പ് നേടിക്കൊടുത്ത് അർജന്റീനയെ ലോകത്തിന്റെ നെറുകയ്യിലെത്തിച്ചു.